വേണ്ടാത്ത മൃതദേഹത്തിന് പിന്നീട് അവകാശികളേറെ; പ്രവാസിയുടെ മരണവും ഇവർക്ക് കച്ചവടമാണ്

gulf, news, pravacy,

ദുബായ്: പ്രവാസിയുടെ ജീവിതം മാത്രമല്ല, മരണവും വീട്ടുകാർക്കും നാട്ടുകാർക്കും തമാശയാണ്. മരണത്തിന് വിലയുണ്ടാകണമെങ്കിൽ മൃതദേഹത്തോടൊപ്പം പണം ലഭിക്കാനുള്ള

വകയുണ്ടാകണം, ഇല്ലെങ്കിൽ മൃതദേഹം തന്നെ വേണ്ട. യുഎഇയിൽ പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങൾക്ക് മുന്നിൽ നിൽക്കാറുള്ള സാമൂഹിക പ്രവർത്തകൻ അശ്റഫ്. താമരശ്ശേരിയുടെകുറിപ്പ് വായിച്ചാൽ ഏതൊരു പ്രവാസിയുടേയും കണ്ണിൽ ഒരു തുള്ളി കണ്ണീർ നിറയും.

കുറിപ്പ് വായിക്കാം:-

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ച മൃതദേഹങ്ങളിൽ ഒരു മലയാളിയുടെ അവസ്ഥവളരെ കൗതുകമായി തോന്നി. ജോലിയാവശ്യാർത്ഥം നാട്ടിൽനിന്നുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഈ പ്രവാസി മരണമടയുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കാൻ എത്ര ചിലവ് വരുമെന്ന് അന്വേഷിച്ച് ചിലർ വിളിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയക്കാൻ വരുന്ന ചിലവ് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി. ഇത്രയും സംഖ്യ ചിലവഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൃതദേഹം ഇവിടെ തന്നെമറവ് ചെയ്യാനായിരുന്നു അവരുടെ നിർദേശം. അത് പ്രകാരം ഇവിടെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകവെ വീണ്ടും ആളുകൾ ബന്ധപ്പെട്ടിട്ടു പറഞ്ഞു, മൃതദേഹംനാട്ടിലേക്ക് തന്നെ അയക്കാൻ. പെട്ടെന്നുണ്ടായ മാനസാന്തരത്തിന്റെ കാരണം അന്വേഷിച്ച്പോയപ്പോഴാണ് അതിലും കൗതുകം. വിമാനത്താവളത്തിൽ മരണപ്പെട്ട വ്യക്തി വിമാനത്തിൽ വെച്ച്മരിച്ചു എന്ന് ആരോ വേണ്ടപ്പെട്ടവരെ അറിയിച്ചതാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. വിമാനത്തിൽമരിച്ചാൽ വലിയ തുക നഷ്ട പരിഹാരം ലഭിക്കുമെന്ന ധാരണയിൽ പിന്നീട് മൃതദേഹത്തിന് ഒന്നിൽ കൂടുതൽ അവകാശികൾ രംഗത്ത് വന്നു. മനുഷ്യന്റെ കാര്യം ഇത്രയേയുള്ളൂ. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നവരായി മാറുന്നു മനുഷ്യർ. 

നമ്മിൽനിന്നു വിട്ടുപിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ നന്മകൾ വാർഷിക്കുമാറാകട്ടെ. അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.

0/Post a Comment/Comments